Saturday, June 29, 2013

കൊളുക്കുമല

കൊളുക്കുമല ലോകത്തിലെ  ഏറ്റവും ഉയരത്തിൽ ഉള്ള തേയില  തോട്ടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 8000 അടി ഉയരത്തിൽ. മുന്നാറിൽ നിന്നും  32km ഉണ്ട് ഈ മലയിലേക്ക് , ജീപ്പിൽ മാത്രമേ പോകാൻ പറ്റുകയുള്ളു , മൂന്നാർ തേനി റൂട്ടിൽ ചിന്നകനാൽ ജംഗ്ഷൻനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ചിന്നകനാൽ സൂര്യനെല്ലി റോഡിലേക്ക് കയറി അപ്പർ സൂര്യനെല്ലിയിൽ എത്താം  സ്വകാര്യ വാഹനങ്ങൾ അപ്പർ സൂര്യനെല്ലി വരെ പോകും അവിടെ നിന്നും ജീപ്പിനു  പോകാം. അവിടെ നിന്നും  ഹാരിസണ്‍  മലയാളം ടീ എസ്റ്റേറ്റിനുള്ളിലൂടെ ഉള്ള യാത്ര നല്ല രസമാണ് ,  5km യാത്ര ചെയ്താൽ കൊളുക്ക്  മലയിൽ എത്താം.
എത്ര കണ്ടാലും  ഒരിക്കലും മടുക്കാത്ത യാത്ര അത്ര മനോഹരമാണ് ഈ പ്രദേശം . ഞാനും എന്റെ സുഹൃത്തുക്കളുമായി ജീപ്പിലും , നടന്നും ആയി 5 തവണ പോയി. കോട  മഞ്ഞു മൂടി കിടക്കുന്ന കാഴ്ച  എന്തു ഭംഗിയാണ് . പലപ്പോഴും എറണാകുളത്ത് നിന്നും  ബൈകിൽ ആണ്  സുര്യനെല്ലി വരെ പോകുന്നറ്റ് അവിടെ ഞങ്ങളുടെ കോട്ടേജിൽ താമസിച്ച് പിറ്റേന്ന് രാവിലെ മല കയറാൻ പോകുകയാണ് പതിവ്.



ജീപ്പിൽ യാത്ര ,, നടുവ്  ഒരു പരുവമാക്കും . വ്യൂ പോയിന്റിൽ നിന്നുള്ള തമിഴ് നാടിന്റെ കാഴ്ച ആസ്വാദകരെ പിടിച്ചു നിർത്തും , നവംബർ മുതൽ ഫെബ്രുവരി വരെ ഉള്ള തണുപ്പ് കാലം കോട മഞ്ഞു മൂടി പരസ്പരം കാണാൻ   പോലും പറ്റില്ല . മഴക്കാലം  അട്ടകൾ ചോര കുടിക്കാൻ ഇറങ്ങും



സാഹസിക യാത്ര ഇഷ്ട്ടപെടുന്നവർക്ക്   കൊളുക്ക് മലയിൽ എത്താൻ ഒരുപാടു വഴികൾ  ഉണ്ട്  പാപ്പാത്തിചോല കൊളുക്ക് മല ട്രെക്കിംഗ് വിദേശിയരുടെ ഇഷ്ടപെട്ട പാതയാണ് . ചിത്ര ശലഭങ്ങളുടെ  താഴ്വര
വ്യൂ പോയിന്റ്‌  കഴിഞ്ഞു കുറച്ചു മുന്നോട്ട്  പോയാൽ വിശാലമായ ഒരു ഒരു സമതലം , ഇൻസ്പെക്ഷന് വരുന്നവരുടെ  ഹെലികോപ്റ്റർ ഇറങ്ങുവാൻ വേണ്ടി ഉണ്ടാക്കിയതാണ്  എന്ന് പറയപെടുന്നു . എന്തായാലും ടെന്റ് അടിച്ചു താമസിക്കുവാൻ പറ്റിയ സ്ഥലം . വെള്ളം കിട്ടാത്ത സ്ഥാലം ആയതു കൊണ്ട് താമസിക്കാൻ ഉദ്ദേശിക്കുന്നവർ വെള്ളം കരുതണം .




കൊളുക്ക് മല ടീ ഫാക്ടറി കാണാൻ ആഗ്രഹമുള്ളവർക്ക്  അവിടേക്ക് പോകാം , ഫാക്ടറിയുടെ പ്രവർത്തനങ്ങൾ നനേരിട്ട് കാണാം ഒരു നിശ്ചിത തുക നല്കണം . നുള്ളിയ തേയില പൊടി ആകുന്നത്‌  വരെയുള്ള പ്രോസിസ്സിംഗ്  അവർ കാണിച്ചു തരും , ഒരു ചായയും തരും ആ ചായക്ക്  100 രൂപ എങ്കിലും ആകും , കാരണം അതു തനി ഓർത്തഡോക്സ് ചായ ആണ് , കലർപ്പിലാത്ത ശുദ്ധമായ ചായ , തേയില ആവശ്യമുള്ളവർക്ക് അവിടെ നിന്നും വാങ്ങാം വില അല്പം കൂടും

എന്താ ഒന്ന് പോകാൻ ആഗ്രഹമുണ്ടോ ......... പൊയ്ക്കോളു മടികേണ്ട ഇതൊരു നല്ല അനുഭവം ആയിരിക്കും
















Tuesday, June 25, 2013

രാമക്കൽമേട്‌ (രാമന്റെ കാൽ വച്ച മേട്)

ഇടുക്കി ജില്ലയിലെ രാമക്കൽമേട്  ചരിത്ര പ്രാധാന്യം  ഉള്ള സ്ഥലം ആണ് ,, സീതയെ അന്വേഷിച്ച് രാമൻ അലഞ്ഞപ്പോൾ ഇവിടെയും എത്തി എന്ന് പറയപെടുന്നു    "രാമന്റെ കാൽ വച്ച മേട് " ചുരിങ്ങി രാമക്കൽമേട്  ആയി എന്നാണ്  ഐതിഹ്യം. സദാ സമയവും ശക്തമായ തണുത്ത കാറ്റു വീശുന്ന സ്ഥലം . സമുദ്രനിരപ്പിൽ നിന്നും 3500 അടി മുകളിലാണ് ഈ പ്രദേശം.
ഇവിടെ നിന്നും തമിഴ്നാട്ടിലെ കുംഭം ,തേനി , കൊമ്പേ  , തേവാരം , ഉത്തമപാളയം ,ബോടിനായ്ക്കാനൂർ  , വയ്ഗ തുടങ്ങിയ സ്ഥലങ്ങളുടെ ഒരു വിശാല ദൃശ്യം അതിമനോഹരമാണ് .


കൊച്ചിൻ അഡ്വഞ്ചർ ഫൌണ്ടേഷൻ (കാഫ് / CAF)  2 ദിവസത്തെ സാഹസിക യാത്ര ഇടുക്കി ജില്ലയിലെ രാമക്കൽ മേടിലെക്ക്  2013 ജൂണ്‍  8-9 തിയ്യതികളിൽ നടത്തുകയുണ്ടായി കാഫിനോടോപ്പമുള്ള എന്റെ ആറാമത്തെ യാത്ര .
മുൻ യാത്രകളിൽ പരിചയപെട്ട കുറച്ചു സുഹൃത്തുകൾ ,കേരളത്തിലെ  വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നവർ 
എന്റെ മഹീന്ദ്ര ബോലെറോയിൽ രാവിലെ 11 മണിക്ക്  എറണാകുളം വൈറ്റിലയിൽ നിന്നും യാത്ര തിരിച്ചു ഞങ്ങൾ 8 പേർ , നല്ല  മഴയത്ത്  മുൻ യാത്ര അനുഭവങ്ങൾ പങ്കുവെച്ച്  യാത്ര തുടർന്നു വൈകുന്നേരം 5.30 യോടെ  രാമക്കൽമേട് എത്തി . കാർ പാർക്ക്‌ ചെയ്തു ലഗേജ് എല്ലാം എടുത്ത്  DTPC യുടെ ഡോർമെട്രിയിലേക്ക് . നല്ല തണുത്ത കാറ്റു  വീശുന്നു , കുറച്ചു പേർ നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു ,ചൂട് ചായയും കുടിച്ചു പിന്നെ തൊട്ടടുത്തുള്ള ഒരു മല കയറാൻ പോയി നേരം ഇരുട്ടി തുടങ്ങി  ടോർച്ചും പിടിച്ചു മല കയറ്റം , കാറ്റു പിടിച്ചു താഴെ പോകുമോ എന്ന് പേടി ? എങ്കിലും രസമായിരുന്നു ആ യാത്ര ,7.30 മണിയോടെ  തിരച്ചു റൂമിൽ എത്തി.  
ഏകദേശം രാത്രി 8 മണി ആയപ്പോൾ സംഘത്തിലെ എല്ലാവരും എത്തി മൊത്തം 40ഓളം  ആളുകൾ.
പിന്നെ എല്ലാവരും  ചേർന്ന്  പരസ്പരം പരിചയപെടലും , ചർച്ചകളും . കിടക്കുവാൻ വെറും തറ മാത്രം , തറയിൽ കാർഡ്‌ ബോർഡ്‌  കീറി വിരിച്ചു  കിടക്ക റെഡി ആക്കി. രാത്രി ഭക്ഷണം കഴിഞ്ഞു 11 മണിയോടെ  കുറെ പേർ രാത്രി യാത്രക്ക്  വട്ടം കൂട്ടി . ഞങൾ കുറച്ചു മടിയന്മാർ പുതച്ചുമൂടി കിടന്നുറങ്ങാൻ ശ്രമിച്ചു . കാതിനെ പ്രകമ്പനം കൊള്ളിക്കുന്ന ശക്തമായ കാറ്റ് ആരെയും ഉറക്കിയില്ല . വെളുപ്പിന് 2.30 മണിയോടെ പോയവർ തിരിച്ചെത്തി.

രാവിലെ 5 മണിക്ക്  എഴുന്നേറ്റ്  യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി അപ്പവും കടല കറിയും  കഴിച്ചു , ഉച്ചയ്ക്ക് കഴിക്കാൻ ബിരിയാണിയും , 2 കുപ്പി വെള്ളവും ആയി 7.30 യോടെ  യാത്ര തുടങ്ങി ലക്ഷ്യം തമിഴ് നാട്ടിലെ  കൊംബെ ഏകദേശം 4km ദുർഘടമായ കുത്തനെയുള്ള ഇറക്കം കഷ്ടിച്ച്  ഒരാൾക്ക് നടക്കാം . കയ്യിലെ ക്യാമറയും , ഉച്ച ഭക്ഷണവും , വെള്ളവും ചുമന്നു കൊണ്ടുള്ള യാത്ര കഠിനം തന്നെ . എല്ലാവരും ഒന്ന്  നിശ്ചലമായി കുറച്ചു നേരത്തേക്ക് . തലയിൽ 35kg ഭാരമുള്ള ചാക്കും ചുമന്നു ഒരാൾ കയറി വരുന്നു കേരളത്തിലേക്ക്  ഉള്ള  സാധങ്ങൾ , അവന്റെ നിത്യ ജീവിതത്തിനു  വേണ്ടി കേവലം 250 രൂപയ്ക്ക്  വേണ്ടി,, 
യാത്ര വേളയിൽ ഇതുപോലെ സ്ത്രീകളെയും കണ്ടു . ഇവരെ വെച്ച് നോക്കുബോൾ സ്വന്തം കയ്യില്ലെ നാലോ അഞ്ചോ കിലോ മാത്രം വരുന്ന ബാഗ്‌  എത്ര നിസാരമാണ് .

  ക്ഷീണം മാറ്റാൻ ഇരുന്നും, നിന്നും, കിടന്നും  , ഇടവേളകളിൽ ബിസ്കുറ്റും പഴവും ,, 2 മണിക്കൂർ എടുത്തു താഴെ എത്താൻ, തമിഴ്  നാട്ടിൽ എത്തി ടാർ റോഡിലൂടെ  യാത്ര ഒരു മുന്തിരി തോപ്പ്  കാണാൻ , തമിഴ്  നാടിന്റെ 
കാർഷിക സമൃദ്ധി ആസ്വദിച്ചു കൊണ്ടുള്ള യാത്ര അവർണനീയം. കുലച്ചു നില്കുന്ന പച്ച മുന്തിരികൾ , 
പാടം നിറഞ്ഞു നില്കുന്ന അമര പയർ 
 സമയം 11 മണി ചിലർക്ക് വിശന്നു തുടങ്ങി , കൈ കഴുകാൻ വെള്ളം കിട്ടുന്ന സ്ഥലം ആയതു കൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ച്  മടക്ക യാത്രക്ക് ഒരുങ്ങി . തിരിച്ചുള്ള മല കയറ്റം ഓർത്തപ്പോൾ  .........  പക്ഷെ വീട്ടിൽ എത്തണം  എന്ന വിചാരം എല്ലാവർക്കും ഉള്ളത്  കൊണ്ട്  ഇറങ്ങിയതിനെക്കാൾ വേഗത്തിൽ ഏകദേശം 1.30 മണികൂർ കൊണ്ട് ചിരിച്ചു റൂമിൽ എത്തി.
ചൂട് ചായയും ,പഴം പൊരിയും  , പരിപ്പുവടയും കഴിച്ചു , മടക്കയാത്ര മനസ്സില്ലാ മനസ്സോടെ .....  അടുത്ത യാത്രയിൽ ഒത്തു ചേരാമെന്ന പ്രതീക്ഷയിൽ   ശുഭ യാത്ര .............