Tuesday, August 27, 2013

പുലിയറ

കൊച്ചിൻ അഡ്വഞ്ചർ  ഫൗണ്ടേഷൻ (കാഫ്)  ഓഗസ്റ്റ്‌  24-25 തീയതികളിൽ  രണ്ടു ദിവസത്തെ ട്രയൽ ട്രെക്കിംഗ്  അട്ടപാടിയിലേക്ക്  പോകുന്നുണ്ട് എന്നറിഞ്ഞപ്പോൾ എനിക്കും പോകണം എന്ന് തോന്നി  വിളിച്ചു ചോദിച്ചപ്പോൾ തീരുമാനം ആയിട്ടില്ല സീറ്റ്‌  ഉണ്ടെങ്കിൽ പറയാം എന്ന് പറഞ്ഞു വെള്ളിയാഴ്ച രാത്രി 9 മണിക്ക്  ഫോണ്‍ വന്നു രാവിലെ 5 മണിക്ക് എറണാകുളം നോർത്തിൽ എത്തണം  എന്ന് പറഞ്ഞു പെട്ടെന്ന്  എല്ലാം പായ്ക്ക്  ചെയ്തു കിടന്നു . രാവിലെ സമയത്ത് തന്നെ അവിടെ എത്തി . കാഫ്  പ്രസിഡന്റ്‌  രാജു ചേട്ടനും , സെക്രട്ടിയും ഫ്രാൻസിസും  അവിടെ റെഡി ആയി നില്കുന്നു , ഷിയാസ് ആലുവയിൽ നിന്നും കയറും , ഇദ്ദേഹമാണ് ഈ യാത്രയുടെ സൂത്രധാരൻ, വഴികാട്ടിയേയും  , താമസ സൌകര്യവും ഷിയാസ് നേരത്തെ അറേഞ്ച് ചെയ്തിരുന്നു 6.30നു ആലുവയിൽ നിന്നും യാത്ര തുടങ്ങി ചേലക്കരയിൽ നിന്നും  പ്രാതൽ  കഴിച്ച്
ഏകദേശം 12 മണിയോടെ മുക്കാലി വഴി ഗൂളികടവ്  എത്തി. അവിടെ നിന്നും അത്യാവശ്യ പലചരക്ക്  സാധനങ്ങൾ വാങ്ങി രാത്രിയിലേക്കുള്ള സാംബാർ കഷണങ്ങളും , രാവിലെ പുഴുങ്ങാനുള്ള കപ്പയും കുറച്ചു സാധനങ്ങൾ വണ്ടിയിൽ നേരത്തെ വാങ്ങി വെച്ചിരുന്നു, ഉച്ച ഊണ്  കുറച്ചു കഴിഞ്ഞിട്ട്  ആകാം എന്ന് കരുതി യാത്ര വീണ്ടും അപ്പോഴാണ്  ഷിയസിനു  ഓർമ  വന്നത്  ഇനി അങ്ങോട്ട്  പോയാല അകെ 2 കട മാത്രം അവിടെ ഊണ് ഉണ്ടാവില്ല എന്ന് . അവിടെ ഉള്ളത് കഴിക്കാം എന്ന് കരുതി മുന്നോട്ട് തന്നെ യാത്ര , കുറവൻപടി
എത്തിയപ്പോൾ , ഈറ്റ കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ചായകട കണ്ടു  അവിടെ ഉള്ളത് ചായയും ബോണ്ടയും മാത്രം, വർഷങ്ങൾക്ക്  മുൻപേ പാലായിൽ  നിന്നും കുടിയേറിയ കുര്യൻ ചേട്ടന്റെ കട , കുര്യൻ ചേട്ടന്റെ ചായ അടി ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് ഒന്നര മീറ്റർ ഉയരത്തിൽ  നിന്നും താഴെ ഗ്ലാസ്സിലേയ്ക്ക്


  "പുലിയറ" യിലേക്ക്  പോകുന്ന വഴിയാണ്  വഴികാട്ടി ബിജു ചേട്ടന്റെ വീട് , അവിടെ എത്തിയപ്പോൾ ചേട്ടന്  സുഖമില്ല പകരം മറ്റൊരാളെ പകരം ഏർപ്പാടാക്കി, ബിജു ചേട്ടൻ പറഞ്ഞു നിങ്ങൾ നേരെ പൊയ്ക്കോളു ആൾ അവിടെ കാത്ത്  നില്കുന്നുണ്ടാകും, കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ  ജോയി ചേട്ടൻ കാത്തു  നില്കുന്നു. ഇനി മുന്നോട്ട് വണ്ടി പോവില്ല , ഇനി നടക്കുക തന്നെ ജോയി ചേട്ടന്റെ വീടിന്റെ അടുത്ത് കൂടെ വേണം കാട്ടിലേയ്ക്ക് പോകുവാൻ, സാധനങ്ങൾ എല്ലാം ചുമന്നു നടപ്പ് തുടങ്ങി അപ്പോൾ സമയം 3നോട്  അടുത്തു , ജോയി ചേട്ടന്റെ വീടിന്  അടുത്ത്‌  എത്താറായപ്പോൾ ചേട്ടൻ പറഞ്ഞു ഇതിലെ താഴേയ്ക്ക് ഇറങ്ങി വേണം നമുക്ക് പോകുവാൻ നിങ്ങൾ ഇവിടെ ഇരിയ്ക്കു   ഞാൻ വാക്കത്തി എടുത്തുകൊണ്ടു വരാം,, എന്റെ വീട് കുറച്ചു കൂട് മുന്നോട്ട് പോകണം ജോയി ചേട്ടൻ ഒരു കുടിയേറ്റ കർഷകൻ ആണ്  30 വർഷമായി പാലയിൽ നിന്നും  ഇവിടെ എത്തിയിട്ട് , ഒറ്റയ്ക്കാണ് താമസം,, ഞങ്ങൾ അവിടെ കാത്തിരുന്നു, ജോയി ചേട്ടൻ തിരിച്ചെത്തിയത്  ഒരു കുല ഞാലിപൂവൻ  പഴവും കൊണ്ട് ..













 ഈറ്റ കാടുകൾക്ക്  ഇടയിലൂടെ യാത്ര, ആന ഇറങ്ങുന്ന സ്ഥലമാണ്‌ ഈറ്റ ഒടിച്ച്  ഇട്ടിരിക്കുന്നു പലയിടത്തും,  ശിരുവാണി ഡാമിലേയ്ക്ക്  കാട്ടിലൂടെ വഴിയുണ്ട്  ശിരുവാണി പുഴയുടെ വശങ്ങളിലൂടെ , പക്ഷെ  18KM  നടക്കണം  സമയം ഒരുപാടു വൈകിയതുകാരണം ഇരുട്ടുന്നതിനു മുൻപേ ടെന്റ് അടിക്കാൻ പറ്റിയ സ്ഥലം നോക്കണം രാത്രി അവിടെ കൂടി രാവിലെ യാത്ര വീണ്ടും തുടരാം തീരുമാനിച്ചു  പക്ഷെ അട്ട ശല്യം കൂടുതലായിരുന്നു , ഇനി യാത്ര വേണ്ട എന്ന് തീരുമാനിച്ചു തിരിച്ചു നടന്നു യാത്ര വെറുതെ ആയോ  ?












പകുതി വഴി  തിരിച്ചു നടന്നു ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം  പിന്നെ കുറച്ചു ഫോട്ടോ എടുക്കാം  എന്നു  കരുതി അതിനിടയിൽ കുറച്ചു ഉള്ളിലേയ്ക്ക് മാറി ഒരു ഓലപുര പോലെ എന്തോ ഒന്ന്  കാണുന്നു  പോയി നോക്കാം എന്ന് കരുതി, ജോയി ചേട്ടൻ പോയി നോക്കിയിട്ട്   വരാം  എന്ന് പറഞ്ഞു  ആദിവാസികൾ പുഴയിൽ മീൻ  പിടിക്കാനും കുന്തിരിക്കം ശേഖരിക്കാനും വരുമ്പോൾ കിടക്കുന്ന സ്ഥലമാണ്‌  നമ്മുക്ക് രാത്രി അവിടെ കൂടാം  എന്ന് പറഞ്ഞു




പുഴയരികിൽ അതിമനോഹരമായ സ്ഥലം കുത്തി ഒഴുകുന്ന വെള്ളം  മഴ കൊള്ളാതെ മുകളിൽ  ഈറ്റ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു ടെന്റ്  കല്ല്‌ അടുപ്പ്   എല്ലാം അവിടെ ഉണ്ട്  അവിടെ വൃത്തിയാക്കി പിന്നെ വിറക്  വെട്ടാൻ പോയി വിറകു വെട്ടി വന്നിട്ട് അരി പുഴവെള്ളത്തിൽ കഴുകി , പച്ചകറികൾ അരിഞ്ഞു കഴുകി , രാത്രിയിലേയ്ക്ക്  ചോറും സാമ്പാറും ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി അതിനു മുൻപേ ഒരു  കട്ടൻ  ചായയും , പാറ  കെട്ടിന് ഇടയിലൂടെ രണ്ടു പേർ  നോക്കി നിൽക്കുന്നു , ഞങൾ ജോയി ചേട്ടനോട്  പറഞ്ഞു ചേട്ടൻ പോയി അന്വേഷിച്ചു വന്നു , അവർ താമസിച്ചിരുന്ന സ്ഥലമാണത്രേ ഞങ്ങൾ  കയ്യേറിയത്  മുഡിഗർ  വിഭാഗത്തിൽ പെട്ട രണ്ടു ആദിവാസി യുവാക്കൾ രാജുവും , ബാബുവും  അവർ മീൻ  പിടിക്കാൻ വന്നതാണ്‌ പിന്നെ കുന്തിരിക്കം  ശേഖരിക്കണം അവരും  ഞങ്ങളുടെ കൂടെ കൂടി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ കൂടി  വന്നു,അവരുടെ കൂട്ടത്തിൽ  അഭിലാഷ്,  അവർക്ക്  കൂടി ഞങ്ങൾ  അരി വെച്ചു , അവരുടെ കൂടെ ഒരു പട്ടിയും  ഉണ്ടായിരുന്നു ഊട്ടിയിൽ  നിന്നും മേടിച്ചതാത്രേ ? പേര്  ടുട്ടു ,
അവരോടൊത്ത് കുറെ ചർച്ചകൾ കൂട്ടത്തിൽ പുലിയറ  (പുലിപാറ എന്നാണ്  അവർ പറഞ്ഞത്‌  )  എന്ന പേര് എങ്ങനെ വന്നു എന്ന് അവർ പറഞ്ഞു തന്നു അത് അവരുടെ ഇടയിൽ  പ്രചാരത്തിലുള്ള കഥ. കഥ ഇങ്ങനെ
ഇവർ  മുഡിഗർ  വിഭാഗത്തിൽ പെട്ടവർ ആണ് ഇവരുടെ ഏതോ ഒരു പൂർവികൻ പണ്ട്  രാത്രി സഞ്ചാരം നടത്താറുണ്ടത്രേ ഊരിൽ നിന്നും മറ്റു ഊരിലേയ്ക്ക്  അവിടെ വേറെ സംബന്ധം ഉണ്ടായിരുന്നു എന്ന് പറയുന്നു
ചേട്ടന്റെ ഈ പോക്ക്  എങ്ങോട്ടാണ് എന്നറിയാൻ ഒരിക്കൽ അനിയൻ ചേട്ടൻ അറിയാതെ  ചേട്ടനെ പിന്തുടർന്നു കാട്ടിനുള്ളിൽ എവിടെ വെച്ചോ  ചേട്ടന്റെ മുന്നിൽ  ഒരു പുലി വന്നു , ചേട്ടൻ പറഞ്ഞു വഴി മാറെടാ ഞാൻ നിന്നെ ഉപദ്രവിക്കില്ല  എന്റെ അനിയൻ ആയിരുന്നെങ്ങിൽ നിന്നെ കൊന്നേനെ ? ഇത് കേട്ട അനിയൻ ചേട്ടാ ഞാൻ  ഇവിടെ ഉണ്ട്  എന്നു  പറഞ്ഞു കൊണ്ട്  പുലിയെ കാലിൽ  പിടിച്ച് തൂക്കി എറിഞ്ഞു അത്രേ ? ഞങ്ങൾ കിടന്നതിന്റെ തൊട്ടടുത്  പുഴയിൽ  ഒരു പാറ  കാണിച്ചു തന്നിട്ട്  പറഞ്ഞു ഈ പാറയിൽ ആണ് ആ പുലി വന്നു വീണത്, അങ്ങനെ ആണ്   പുലിപാറ എന്നാ പേര്  വന്നത്


യാത്ര ക്ഷീണം കൊണ്ടും ഉച്ച ഭക്ഷണം കഴിക്കാത്തത് കൊണ്ടും എനിക്ക്  ഒട്ടും വയ്യാതായി തല വേദന അസഹ്യം പിന്നെ ഛർദ്ദിയും ഞാൻ ടെന്റിൽ കയറി ഒന്ന് മയങ്ങി 9 മണി ആയപ്പോൾ ഭക്ഷണം റെഡി, എനിക്ക് കഴിക്കാൻ പറ്റുന്നില്ല  പിന്നെയും ഛർദ്ദി














ഷീറ്റ് വിരിച്ചു എല്ലാവരും കിടന്നു  ഞാൻ മാത്രം ടെന്റിലും  രാജു പറഞ്ഞു നിങ്ങൾ ഉറങ്ങിക്കോളു  ഞങ്ങൾ കാവലിരുന്നു കൊള്ളം , 10 മണി ആയപ്പോൾ അഭിലാഷും ,ബാബുവും   മീൻ  പിടിക്കാനായി പോയി ഞങ്ങൾക്ക്   കൂട്ട്  രാജുവും , ടുട്ടുവും , ഇടയ്ക്ക് ഒന്ന് ഉണർന്നപ്പോൾ പുറത്ത് സംസാരം കേൾക്കുന്നു  മീൻ  പിടിക്കാൻ പോയവർ തിരിച്ചെത്തിയതാണ്  അപ്പോൾ സമയം 2 മണി പിന്നെ ഉണരുന്നത്  6 മണിക്ക് , പല്ല് തേപ്പും കഴിഞ്ഞു കട്ടനും കുടിച്ച്  ഒരു കുപ്പി വെള്ളവുമായി കാട്ടിലേയ്ക്ക് ..  ഞങ്ങളുടെ പ്രസിഡന്റ്‌  രാജു ചേട്ടൻ
 പ്രാതലിനുള്ള  കപ്പ തൊലി കളഞ്ഞ്  മുറിച്ചു  റെഡി ആക്കി കഴിഞ്ഞിരുന്നു അത് കഴുകി ഷിയാസും , ഫ്രാൻസിസും കൂടി പുഴുങ്ങാൻ തുടങ്ങി തലേ ദിവസത്തെ സാംബാർ ചൂടാക്കി വെച്ചു , ഷിയാസിന്റെ  വക കാട്ടു കാന്താരിയും , ഉള്ളിയും ചേർത്ത്  , പുലി വീണ  പാറ പുറത്ത് അരച്ച് ഉണ്ടാക്കിയ ചമന്തിയും , ഒരു ഗസ്റ്റ് കൂടി വന്നു കുറച്ചു മാറി മലമുകളിൽ താമസിക്കുന്ന ഒരു കുടിയേറ്റ കർഷകൻ ജോസേട്ടൻ,  സാധാരണ പുള്ളികരനാണ്


 ഇത് പോലെ വരുന്നവർക്ക്  വഴികാട്ടി ആയിട്ട് പോകുന്നത്  ആൾക്കാരെ  കണ്ടപ്പോൾ എന്താ എന്നറിയാൻ വന്നതാ .. ജോസേട്ടന്റെ വകയും കുറെ കാട്ടു  വർത്തമാനങ്ങൾ  പട്ടിയെ കൂടെ കൂട്ടിയതിനു ജോസേട്ടന്റെ വക ഒരു കമന്റ്‌ , ഞങ്ങളുടെ ഏരിയയിൽ  ഇനി ഒരു വീട്ടിൽ മാത്രമേ പട്ടി ഉള്ളു  ബാക്കി എല്ലാത്തിനേം പുലി പിടിച്ചു, ഇത് നേരത്തെ പുലികളുടെ മട  ആയിരുന്നു പാറയിൽ അറ  പോലെ കുറെ സ്ഥലങ്ങൾ  ഞങ്ങൾ കണ്ടിരുന്നു അവിടെ ഒക്കെ പുലികൽ  ഉണ്ടായിരുന്നു അതുകൊണ്ടാണ് ഇവിടം പുലിയറ എന്നറിയപെടുന്നത്  എന്നാണ് ജോസേട്ടൻ  പറഞ്ഞത് സിംഹം ഒഴിച്ച് എല്ലാം ഈ കാട്ടിൽ  ഉണ്ടത്രേ ഒരു കിലോമീറ്റർ കാട്ടിലേയ്ക്ക് വന്നാൽ ആനയുടെ അവശിഷ്ടം കാണിച്ചു താരം  എന്ന് പറഞ്ഞു കടുവ കൊന്നു തിന്നതാണ് , കൊമ്പ് ഫോറെസ്റ്റ്കാർ  കൊണ്ടുപോയി. പക്ഷെ സമയ കുറവ് കാരണം പോകാൻ പറ്റിയില്ല, ഇനി ഊട്ടിയിലും മസിനഗുഡിയിലും ഒക്കെ പോകാനുള്ളതാണ്

വിസ്തരിച്ച് ഒരു കുളിയും നടത്തി കപ്പ  മുളകും സാംബാറും   കൂട്ടി കഴിച്ചു ,കണ്ടു നിന്ന ഞങ്ങളുടെ രാത്രി കാവൽകാരൻ ടുട്ടുവിനും വേണം കപ്പ അവനും കഴിച്ചു മുളകും സാംബാറും  ഒരു വലിയ കപ്പയും











9 മണിയ്ക്ക് ഞങ്ങൾ കട്ടിൽ  നിന്നും നാട്ടിലേയ്ക്ക്  കുറവൻപടിയിൽ കുര്യൻ ചേട്ടന്റെ കടയിൽ  നിന്നും ഒരു മീറ്റർ ചായയും കുടിച്ച് നേരെ  ഗൂളി കടവ് എത്തി അവിടെ നിന്നും "മുള്ളി"(സ്ഥലപേരാണ്  കേട്ടോ അല്ലാതെ.......)  വഴി ഗദ്ധ ചുരം കയറി 43 മുടിപിൻ  വളവുകൾ ഉള്ള ചുരം (എല്ലാം കൂടി ഏകദേശം 96 മുടി പിൻ വളവുകൾ കയറി ഇറങ്ങി )
 വഴിയിൽ  ആന ഉണ്ടാകും എന്ന് തോന്നിയിരുന്നു കാരണം നിറയെ ആന പിണ്ഡം കിടക്കുന്നു ഓടിച്ചിട്ട ചെറിയ മരങ്ങളും രാജു ചേട്ടൻ പെട്ടെന്ന് വണ്ടി നിർത്തി കാട്ടിലേയ്ക്ക് ഒന്ന് സൂക്ഷിച്ച് നോക്കാൻ പറഞ്ഞു ഒരു ആന ചാരി നിന്ന് ഉറങ്ങുന്നു തല കുറച്ച്  മാത്രം കാണാം ഫോട്ടോ  എടുക്കാൻ പറ്റില്ല കുറച്ചു അകലെ ആണ്











മജൂർ പോക്കുന്ന വഴിയെ കുന്നൂർ റുട്ടിലേയ്ക്ക്  തിരിഞ്ഞ്  ഊട്ടിയിലേയ്ക്ക്  ദേവർഷോള  എത്തിയപ്പോൾ ചെറുതായി മഞ്ഞ്‌  പെയ്യാൻ തുടങ്ങി ഉച്ച ആയപ്പോൾ ഊട്ടിയിൽ എത്തി ഊണും കഴിച്ച്  , കല്ലട്ടി വഴി മസിനഗുഡിയിലേയ്ക്ക്,  കല്ലട്ടി വഴി പോകാൻ തുടങ്ങിയപ്പോൾ പോലീസുകാരൻ തടഞ്ഞു ലെഫ്റ്റ് ലേയ്ക്ക് കൈ കാണിച്ചു  അതിലെ വഴി തിരിച്ചു  വിടുകയാണെന്ന് കരുതി വണ്ടി ഇടത്തോട്ട് തിരിച്ചു ഗൂഡലൂർ റൂട്ടിലേയ്ക്ക്
ഒരു 15 കിലോമീറ്റർ പോയിക്കാണും രാജു ചേട്ടന് സംശയം ഈ വഴി പോയാൽ  ഗൂടലൂർ എത്തി അവിടെ നിന്ന് മസിനഗുഡിയിലേയ്ക്ക്  തിരിച്ചു വരണം കുറെ കറക്കം ആവും വണ്ടി നിർത്തി നമുക്ക് കല്ലട്ടി വഴി തന്നെ പോകണം  ഒരു ലോറി  കൈ കാണിച്ചു നിർത്തി  അയാളോട് ചോദിച്ചു ഒരു നാലു കിലോമീറ്റർ പുറകിലേയ്ക്ക്  പോയാൽ  ഇടത്തേയ്ക്ക് ഒരു വഴിയുണ്ട് അതിലെ പോയാൽ  മസിനഗുഡി  എത്താം വണ്ടി തിരിച്ചു നാലു കിലോമീറ്റർ  ഓടിയിട്ടും  വഴി കാണുന്നില്ല അവസാനം എത്തിയതോ പഴയ സ്ഥലത്ത് പോലീസ് കാരണത്തെ അടുത്ത്  എന്ത് പറഞ്ഞിട്ടും അയാൾ  അതിലെ കടത്തി വിടുന്നില്ല പിന്നെയും ഗൂടല്ലൂർ റൂട്ട്  1 കിലോമീറ്റർ ചെന്നില്ല ഒരു ഇടവഴി കണ്ടു രാജു ചേട്ടൻ പറഞ്ഞു സ്ഥലത്തിന്റെ കിടപ്പ് നോക്കിയാൽ ഇതിലെ പോയാൽ കല്ലട്ടി റോഡിൽ  എത്താം പറ്റണം വണ്ടി വലതു വശത്തേയ്ക്ക്    തിരിച്ചു വഴിയില കണ്ടവരോടൊക്കെ ചോദിച്ചു ഇതു വഴി കല്ലട്ടി റോഡിൽ  കയറാൻ പറ്റുമോ എന്ന്  ? ഉൾനാടൻ ഗ്രാമങ്ങളിലൂടെ തോട്ടത്തിന്റെ ഇടയിൽ  കൂടി പൊടി  പറപ്പിച്ചു കൊണ്ട് ഒരു യാത്ര അവസാനം ചെന്നെത്തിയത് പോലീസുകാരൻ നിന്നതിന്റെ 4 കിലോമീറ്റർ ഇപ്പുറത്ത്  ഇടത്തേയ്ക്ക് പോയാല മസിനഗുഡി  വലത്തേയ്ക്ക്  പോയാൽ  ഊട്ടി











വലത്തേയ്ക്ക് പോയി പോലീസുകാരനെ ഒന്ന് കൊഞ്ഞനം കുത്തിയിട്ട് വന്നാലോ എന്ന് ആലോചിച്ചു സമയം ഇല്ലാത്തതു കൊണ്ട്  മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ മസിനഗുഡി  അവിടെ നിന്നും തോപ്പകാട്‌ വഴി ഗൂദലൂർക്ക്  ഉള്ള യാത്ര ഫോട്ടോ എടുക്കരുത് , വാഹനങ്ങളിൽ നിന്നും ഇറങ്ങരുത് എന്നൊക്കെ കർശന  നിയന്ത്രണങ്ങൾ ഉള്ള സ്ഥലം


രാജു ചേട്ടൻ വണ്ടി ഒന്ന് നിർത്തി  റോഡിന്റെ  വലതു വശത്ത്  കാട്ടു  പോത്തിന്റെ കൂടം  കുറെ നേരം കാറിൽ ഇരുന്നു തന്നെ ഫോട്ടോ എടുത്തു കുറെ മയിലുകൾ നടന്നു പോകുന്നത് കണ്ടു ഒറ്റയ്ക്ക് ഒരു മയിൽ  ഇരിക്കുനത് കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ നിർത്തി  മയിലുകൾ പറക്കുന്ന അപൂർവ  ഫോട്ടോ എടുക്കാൻ പറ്റി കുറച്ചു കൂടി മുന്നിലേയ്ക്ക്  പോയപ്പോൾ വീണ്ടും പോത്തിൻ  കൂട്ടം, കുറെ മാനുകളേയും  കണ്ടു ആനയെ മാത്രം കണ്ടില്ലലോ എന്ന വിഷമം സമയം 7 മണി ആകുന്നു ഇനിയുള്ള യാത്ര അപകടം പിടിച്ചതാണ്  വലതു വശത്ത്  ഒരു അനക്കം ഒരു പിടിയാന തൊട്ടടുത്ത്  ഉപദ്രവകാരി അല്ല എന്ന് തോന്നി വെളിച്ചം ഒട്ടും ഇല്ല വാഹനങ്ങളുടെ   മാത്രമേ

കാണാൻ പറ്റുകയുള്ളു അങ്ങനെ ആനയെ കണ്ടില്ല എന്ന ഷിയസിന്റെ  വിഷമം തീർന്നു  പറഞ്ഞു തീർന്നില്ല  ഒരു വളവിൽ ഇടതു വശത്ത്  വണ്ടിയുടെ തൊട്ടു പുറകിൽ  മരചില്ലകൾക്ക്  ഇടയിൽ ഒറ്റയാൻ മുൻപിൽ നിന്ന് വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു ഫോട്ടോ എടുക്കാൻ വണ്ടി സ്ലോ ചെയ്തു ഞാൻ ഗ്ലാസ്സിനു ഇടയിൽ  കൂടി  കൈ പുറത്തേയ്ക്ക് ഇട്ടതും എന്റെ ഫോട്ടോ എടുകണ്ട എന്ന് പറഞ്ഞു അവൻ തുമ്പികൈയും പൊക്കി വണ്ടിയുടെ അടുത്തേയ്ക്ക്  ക്യാമറയിൽ ബട്ടണ്‍ അമർത്താൻ  പോലും സമയം കിട്ടിയില്ല  കാരണം അപ്പോഴേയ്ക്കും  രാജു ചേട്ടന്റെ കാൽ ആക്സലേറ്ററിൽ




അമർന്നു  കഴിഞ്ഞിരുന്നു ഒരു കിലോ മീറ്റർ കൂടി പിന്നിട്ടപ്പോൾ തോറപിള്ളി ആയി അവിടെ നിന്നും ചായ കുടിച്ചു ഇനി നിലബൂർ വഴി തൃശൂർ പിന്നെ എറണാകുളം വെജിറ്റെറിയൻ  ഭക്ഷണം നോക്കി നടന്നു ഒരിടത്തും ഇല്ല , അവസാനം ഖാദർപടിയിൽ നിന്നും
ചപ്പാത്തിയും സാംബാറും  കിട്ടി . ഷൊർനൂരെയ്ക്ക്  ഉള്ള യാത്ര കുറച്ചു വട്ടം കറക്കി വഴി തെറ്റി ഇതൊക്കെയേ ഇടവഴിയിൽ കൂടി കറങ്ങി അവസാനം ഷോർണൂർ റൂട്ട് എത്തി ഊട്ടിയിലെ പോലീസുകാരനും , ഷോർണൂർ റൂട്ടും എല്ലാംകൂടി 50 കിലൊമീറ്ററോളം വെറുതെ കറങ്ങി അവസാനം
 വെളുപ്പിന്  3.30 മണിയ്ക്ക്  എറണാകുളം  നോർത്തിൽ തിരിച്ച് എത്തി























അവർണനീയമായ  യാത്ര അനുഭവം ഇനി ഇങ്ങനെ ഒന്ന് കിട്ടുമോ എന്ന് സംശയം ?
യാത്ര അവസാനിക്കുന്നില്ല ഒരെണ്ണം അവസാനിക്കുന്നിടത്ത്  അടുത്തത് തുടങ്ങുന്നു....................




















Monday, August 12, 2013

വരിക്കാശ്ശേരി മന

ഫേസ്ബുക്കിലെ വിന്റേജ്  മെമൊറീസ്  എന്ന  ഗ്രൂപ്പിലെ അംഗങ്ങളുടെ  ഒരു കൂടായ്മ വരിക്കാശ്ശേരി മനയിൽ വെച്ച് ഓഗസ്റ്റ്‌ 10-11 തിയ്യതികളിൽ നടത്തുകയുണ്ടായി അതിൽ എനിക്കും പക്കെടുക്കുവാൻ സാധിച്ചു
 പഴമയും സംഗീതവും ഒത്തുചേർന്ന  ഒരു മഹാസംഭവം


 നാരായണേട്ടനും കുട്ട്യോളും പിന്നെ വരിക്കാശ്ശേരി മനയും 


സമയം  രാവിലെ 9.20 എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ജനശതാബ്ദിയിൽ യാത്ര തുടങ്ങി പരസ്പരം കണ്ടിട്ടില്ലാത്ത ഒരു കുട്ടം ആളുകളുടെ ഇടയിലേക്ക് . എന്താകുമെന്നോ  എങ്ങനെ ആകുമെന്നോ ഒരു വിവരവും ഇല്ല എങ്കിലും വരിക്കാശ്ശേരി മന കാണാമല്ലോ എന്ന ആഗ്രഹം ഉള്ളത് കൊണ്ടും യാത്ര പുറപ്പെട്ടു ട്രെയിനിൽ എന്നെ  കൂടാതെ വേറെ 4 പേർ അവരുടെയും ലക്ഷ്യം  ഇത് തന്നെ അതിൽ 3 പേർ തിരുവനതപുരത്ത്  നിന്നും നേരത്തെ സീറ്റ്‌ പിടിച്ചിരുന്നു. ഞാനും അരവിന്തും എറണാകുളത്ത്‌  നിന്നും,  ഷോർണൂർ എത്തിയപ്പോഴാണ് എല്ലാവരും പരസ്പരം കണ്ടുമുട്ടുന്നത്  അവിടെ നിന്ന് നമ്പൂതിരിസിൽ പോയി ഉച്ചയൂണ്  പിന്നെ പരസ്പരം കൈ മാറാനുള്ള ഗിഫ്റ്റ് വാങ്ങി വരിക്കാശ്ശേരി മനയിലേക്ക് 
Narayaneettan 
അവിടെ എത്തിയപ്പോൾ മുറ്റത്ത്  പുഞ്ചിരിയുമായി നാരായണേട്ടൻ , ശരീരം കൊണ്ട്  അമ്പതു പിന്നിട്ട നാരായണേട്ടന്  മനസ്സ് കൊണ്ട്  പ്രായം ഇപ്പോഴും ഇരുപത്.  ഇദ്ദേഹമാണ് ഈ സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം നല്കിയത് . ഞങളുടെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന അരവിന്തിനും ഏകദേശം  ഇതേ പ്രായം , വൈകുന്നേരം 3 മണി മുതൽ ആണ് പരിപാടികൾ  പക്ഷെ പലരും ഉച്ചയോടെ അവിടെ എത്തി , നമ്പൂതിരിസിന്റെ  വാഹനം വന്നു ചായയും വടയുമായി, വടയിലും ഒരു പുതുമ "ക്യാബേജ്  വട "
 പരസ്പരം പരിചയപെടലും ആദ്യ സംഗമത്തിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ  പങ്കുവെച്ചും സന്ധ്യ ആയി.. 
പരിചയപ്പെട്ടവരുടെ കൂട്ടത്തിൽ സംഗീത ലോകത്തെ രണ്ടു പ്രശസ്തരും അമൃത ടിവിയിലെ ശ്രുതിലയം എന്ന പരിപാടിയുടെ സംവിധായകനും അവതാരകനുമായ "അജിത്ത്നമ്പൂതിരി", വാദ്യവും സംഗീതവും ഒരു പോലെ സ്വായത്തമാക്കിയ ബഹുമുഖ പ്രതിഭ    "പാലക്കാട്‌ ശ്രീറാം" . എല്ലാം കൂടി അൻപതിനു മുകളിൽ  ആൾക്കാർ ഉണ്ടായിരുന്നു. 
Nadumuttam 











സന്ധ്യ ആയില്ലേ? എന്നാ   പിന്നെ വിസ്തരിച്ച്  ഒരു നീരട്ടാവം വിശാലമായ കുളത്തിൽ,  കുളി കഴിഞ്ഞ്  വീണ്ടും അകത്തളത്തിൽ കുറച്ചു നേരം സൊറ പറച്ചിലും അപ്പോഴേക്കും രാത്രി ഭക്ഷണം എത്തി , കഞ്ഞിയും പുഴുക്കും ചമന്തിയും , പ്ലാവില കുമ്പിൾ കുത്തി കഞ്ഞി കുടിച്ചപ്പോൾ എല്ലാവരിലും ഒരു ബാല്യകാല  സ്മരണ  ഉണർന്നു .
Dinner time 












സംഗീത പ്രതിഭകൾ ഉള്ളപ്പോൾ സംഗീതം ഇല്ലാതെ എന്ത് കൂടായ്മ ശ്രീറാംജി  പുല്ലാംകുഴലിൽ തീർത്ത മാന്ത്രിക സംഗീതം , അജിത്ത് ജിയുടെ  കീർത്തനാലാപനം , ഗസലുകൾ കൊണ്ട്  വികാരം കൊള്ളിച്ച ചേർത്തലക്കാരൻ  "ഹംബിൾ  ഷൈൻ"  , സംഗീതത്തിൽ M.Phil  എടുത്ത നമ്യ , ശ്രീറാം  ജിയുടെ ശ്രീമതി ബേബി മേഡം  ,, കഥകളി പാദങ്ങളുമായി  നവീൻ രുദ്രൻ , തുള്ളൽ പാട്ടുകൾ , മിമിക്രി, അവിസ്മരണീയമായ കാലാരാത്രി നാരായണേട്ടന്റെ നാടൻ പാട്ടുകൾ, കലാ സദ്യ രാത്രി ഒരു മണി വരെ നീണ്ടു .പിന്നെ കുറെ നേരം വർത്തമാനം . എല്ലാവരും പാടുന്നവരും ആസ്വദിക്കുന്നവരും ആയതു കൊണ്ട് , ചിലരുടെ കൂർക്കം വലിയിലും  ഒരു സംഗീത മയം..


sreeram ji 



  







4 മണി ആയപ്പോൾ ഒന്ന് മയങ്ങി 6 മണിക്ക് എഴുന്നേൽകേണ്ടി വന്നു  . പഴമയെ സ്നേഹിക്കുനവരുടെ കൂട്ടായ്മഅല്ലെ മുറ്റത്ത്  ആനയിലെങ്കിൽ എന്ത് ആഘോഷം ഒന്നിന്  പകരം രണ്ട്  ആന മുറ്റത്ത്  റെഡി. 








Ajith namboothiri 



വിസ്തരിച്ച്   നീരാട്ടും കഴിഞ്ഞ്  അമ്പലത്തിൽ  പോയി വന്നപ്പോഴേക്കും കൊഴുക്കട്ടയും ആയി വണ്ടി എത്തി പ്രാതൽ  കഴിഞ്ഞ്  എല്ലാവരുടെയും  അനുഭവം  പങ്കുവെച്ചു  പലർക്കും  ഒരു അനുഭൂതി തന്നെ ആയിരുന്നു ഈ സംഗമം . ഇനിയാണ് പ്രധാന പരിപാടി , കൊണ്ടുവന്ന ഗിഫ്റ്റ്  കൈ മാറൽ , എല്ലാവരുടെയും പേരെഴുതി ഒരുപാത്രത്തിൽ ഇട്ട് , ഓരോരുത്തർ ഓരോന്നു  എടുത്ത്  അതിൽ ആരുടെ പേരാണോ അതിൽ ആ വ്യക്തിക്ക്  ഗിഫ്റ്റ് കൊടുക്കണം . എനിക്കും കിട്ടി  ബേബി മാഡത്തിന്റെ വക ഒരെണ്ണം ഇട നേരത്ത് ദാഹശമനത്തിനായി പാനകം എത്തി. പിന്നെ കുറെനേരം നിശ്ചല ഛായഗ്രഹണത്തിന്റെ  പുറകെ  
lunch at varikkasseri mana









പിരിയുവാനുള്ള  സമയം ആയപ്പോഴേക്കും എല്ലാവരിലും ഒരു മൌനം പകലിനു നീളം പോര എന്ന് തോന്നി പോയി, സമയം ഉച്ചയായി ഒരുമിച്ചിരുന്നു ഊണ്  കഴിച്ചിട്ട്  പിരിയണം അതോർക്കാൻ  വയ്യ .. കാളനും രസവും മോരും കൂട്ടി ഗംഭീരസദ്യ , ഊണ് കഴിഞ്ഞു പാക്കിംഗ് തുടങ്ങി പോരുവാൻ മനസ്സില്ല ! എങ്കിലും പോരാതെ വയ്യല്ലോ ? ഇനി കാത്തിരിപ്പ് ഒരു വർഷം  ,, ദിനങ്ങൾക്ക്  ആയുർ ദൈർഘ്യം കുറഞ്ഞെങ്കിൽ ! 

      പഴമയും പ്രകൃതിയും ഇണ ചേർത്ത് കൊണ്ട് ..................സഞ്ചാരികൾ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും